അതിക്രമം പെൺ പ്രതിമകളോടും.' നിരന്തര സ്പർശനത്തിൽ വെങ്കല പ്രതിമകളുടെ ചില ഭാഗങ്ങൾ മാത്രം നിറം മങ്ങിയ നിലയിൽ

മ്യൂണിക്ക്: ലൈംഗികാതിക്രമം ശേഷിപ്പിച്ച പെണ്‍ശില്പങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ് ജര്‍മ്മന്‍ വനിതാവകാശ സംഘടനയായ Terre des Femmes. 

കറുത്ത നിറത്തിലുള്ള വെങ്കല ശില്‍പങ്ങളില്‍ നിരന്തരമായി സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ശിൽപങ്ങളുടെ ചില ഭാഗങ്ങളിലെ മാത്രം നിറം മങ്ങിയതാണ് വാര്‍ത്തകളിലിടം നേടാന്‍ കാരണം. പല പെൺ ശില്‍പങ്ങളുടെയും മാറിട ഭാഗം വര്‍ഷങ്ങളായുള്ള നിരന്തര സ്പര്‍ശത്തെ തുടര്‍ന്ന് നിറം മങ്ങിയ നിലയിലാണ്.

ഒരു സ്ത്രീ ശില്‍പത്തെ പോലും വെറുതെ വിടുന്നില്ലെന്നതിന് തെളിവാണ് ഈ ശില്‍പങ്ങളെന്നും ഈ പീഡനങ്ങള്‍ ചില അടയാളങ്ങള്‍ ശേഷിപ്പിക്കുന്നുണ്ടെന്നും പറഞ്ഞുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ടെറെ ടെ ഫെമ്മെ എന്ന വനിതാ സംഘടന.

'ലൈംഗികാതിക്രമം ചില അടയാളങ്ങള്‍ ശേഷിപ്പിക്കുന്നു' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ അക്രമത്തിനിരയായ ഓരോ പ്രതിമയുടെ പുറകിലും സ്ഥാപിച്ചിരിക്കുകയാണ് സംഘടന. ഈ ശില്‍പങ്ങളോരോന്നും സ്ത്രീകള്‍ നിത്യേന നേരിടുന്ന പീഡനങ്ങള്‍ വെളിവാക്കുന്നു. 

നിശബ്ദമായ അതിക്രമങ്ങളിലേക്ക് ജനശ്രദ്ധ ക്ഷണിക്കാനുള്ള കാമ്പയിന്റെ ഭാഗമാണ് പ്ലക്കാര്‍ഡുകളെന്നും സംഘടന അറിയിച്ചു.സംഘടനയുടെ അഭിപ്രായത്തില്‍, മൂന്നില്‍ രണ്ട് സ്ത്രീകളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ലൈംഗിക പീഡനം അനുഭവിക്കുന്നവരാണ്. ഈ പ്രതിമകള്‍ ആ കണക്കുകളെ സാധൂകരിക്കുകയും ചെയ്യുന്നു.

മ്യൂണിക്കിലെ മരിയന്‍പ്ലാറ്റ്‌സിലെ ജൂലിയറ്റ് കാപ്പുലെറ്റ് പ്രതിമയ്ക്കും ബ്രെമെന്‍സ് ഹോട്ട്‌ഗെര്‍ഹോഫിലെ 'യൂത്ത്' പ്രതിമയ്ക്കും പിന്നിലും സെന്‍ട്രല്‍ ബെര്‍ലിനിലെ നെപ്റ്റ്യൂണ്‍ ജലധാരയുടെ ഭാഗമായ 'ഫ്രോ റെയിന്‍' പ്രതിമയ്ക്കു മുന്നിലുമാണ് പ്ലക്കാര്‍ഡുകള്‍ സ്ഥാപിച്ചത്. 

നഗ്‌നരായ സ്ത്രീശില്‍പങ്ങളുടെ സ്തനങ്ങളുടെ നിറം മാത്രം മങ്ങിയത് ആളുകള്‍ എവിടെയാണ് ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നു. പതിറ്റാണ്ടുകളായുള്ള അതിക്രമം ഈ ശില്‍പങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ടെന്നും സംഘടന പറയുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !