വയനാട്: തിരഞ്ഞെടുക്കപ്പെട്ടാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുന്നതിനാകും പ്രഥമ പരിഗണനയെന്ന് വയനാട്ടിലെ ബി.ജെ.പി. സ്ഥാനാർഥി കെ.സുരേന്ദ്രൻ.
ബത്തേരിയുടെ യഥാർഥ പേര് ഗണപതി വട്ടം ആണെന്നും ഞങ്ങൾ അങ്ങനെയാണ് പറയുന്നതെന്നുമാണ് സുരേന്ദ്രെന്റെ വാദം. സുരേന്ദ്രൻ ജയിക്കാനുള്ള സാധ്യത പോലുമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും, ജയിച്ചാലും ബത്തേരിയുടെ പേര് മാറ്റാനാകില്ലെന്ന് എം.വി.ഗോവിന്ദനും പ്രതികരിച്ചു.ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോദിയുടെ സഹായത്തോടുകൂടി സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചത്. ഇത് വിവാദമായതിന് പിന്നാലെ നിലപാട് ആവർത്തിച്ച് സുരേന്ദ്രൻ.
ടിപ്പു സുൽത്താന്റെ അധിനിവേശത്തിനു ശേഷമാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേരുമാറ്റം അനിവാര്യമാണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ നിലപാടെടുത്തു.
പേരുമാറ്റ വിവാദം ബി.ജെ.പിയുടെ വർഗീയ അജണ്ടയെന്നും വന്യജീവി നിയമങ്ങളിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും സി.പി.എം. പ്രതികരിച്ചു.
ഇത് കേരളമാണെന്നും ഇതൊന്നും നടപ്പാക്കാൻ സാധ്യതയില്ലെന്ന് എല്ലാവർക്കും അറിയാമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി. പേരുമാറ്റ വിവാദം വയനാട്ടിൽ പ്രചാരണ വിഷയമായി ബി.ജെ.പി. ഉയർത്തുമൊ എന്നതാണ് വരും ദിവസങ്ങളിൽ കാണേണ്ടത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.