തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടിലെത്തിയ വാർഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു.
ആറ്റിങ്ങലിൽ മുദാക്കല്‍ പഞ്ചായത്ത് 19ാം വാർഡ് മെമ്ബർ ഊരുപൊയ്ക ശബരി നിവാസില്‍ ബിജു (53)വിന്റെ ദേഹത്താണ് കഞ്ഞിയൊഴിച്ചത്.
സംഭവത്തില്‍ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജി (46)യെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. മുദാക്കല്‍ പഞ്ചായത്തിലെ സിപിഎം പ്രതിനിധിയാണ് ബിജു. എല്‍ഡിഎഫ് സ്ഥാനർഥിയായ വി ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈസ്റ്റർ ആശംസ കാർഡുകള്‍ വിതരണം ചെയ്യാനെത്തിയപ്പോള്‍ സജി ബിജുവിനെ അസഭ്യം പറഞ്ഞു.
മദ്യപിച്ച് ശല്യമുണ്ടാക്കരുതെന്നു താക്കീത് ചെയ്തു മടങ്ങുമ്ബോള്‍ ബിജുവിന്റെ ദേഹത്തേക്ക് സജി കഞ്ഞിക്കലം വലിച്ചെറിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.