കോൺഗ്രസിനെ 'പോൺഗ്രസ്' എന്ന്ദേശാഭിമാനി പത്രത്തിൽ വിശേഷിപ്പിച്ചത് എം വി ഗോവിന്ദന്റെ അറിവോടെയെന്ന് എം എം ഹസൻ

തിരുവനന്തപുരം: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുകയും ഗാന്ധിജിയെ ആത്മാവിലേക്ക് ആവാഹിക്കുകയും ചെയ്ത കോൺഗ്രസിനെ 'പോൺഗ്രസ്' (അശ്ലീലകോൺഗ്രസ്) എന്ന് ഏപ്രിൽ 18ലെ  ദേശാഭിമാനി പത്രത്തിൽ വിശേഷിപ്പിച്ചത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ അറിവോടെയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ.

ഇതിനെതിരേ പെരുമാറ്റച്ചട്ടലംഘനത്തിന്  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയെന്നും കമ്മീഷൻ അടിയന്തരമായി നടപടി എടുക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.  

പാർട്ടി സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു വാർത്ത പാർട്ടി പത്രത്തിൽ വരില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളെയെല്ലാം 'പോൺഗ്രസ'് എന്നു വിശേഷിപ്പിച്ച് കാർട്ടൂൺ സഹിതമാണ് എട്ടുകോളം വാർത്ത നിരത്തിയത്. വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ട്.

വടകരയിൽ യുഡിഎഫ് സ്ഥാനർത്ഥിക്കെതിരേ നുണബോംബ് പൊട്ടിച്ച് ചീറ്റിയതിന്റെ ചമ്മൽ ഒളിപ്പിക്കാനാണ് ഈ രീതിയിൽ പ്രചാരണം നടത്തുന്നത്. വടകരയിലെ  വ്യാജവീഡിയോയുടെ ഉത്തരവാദിത്വം കോൺഗ്രസിന്റെ തലയിൽ വയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഹസൻ പറഞ്ഞു. 

ഇന്ത്യാമുന്നണിയുടെ ഭാഗമായ സിപിഎമ്മിൽനിന്ന് ഇത്തരമൊരു സമീപനം തീരെ പ്രതീക്ഷിച്ചില്ല.  അതേരീതിയിൽ മറുപടി പറയാത്തത് കോൺഗ്രസ്  ഉന്നതമായ ജനാധിപത്യമൂല്യവും ധാർമികമൂല്യവും ഉയർത്തിപ്പിടിക്കുന്നതുകൊണ്ടാണെന്ന് ഹസൻ ചൂണ്ടിക്കാട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !