ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍നിന്ന് നാല് കോടി രൂപ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാര്‍ഡ് ആണ് പണം പിടിച്ചെടുത്തത്.
സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനും ചെന്നൈയിലെ ബ്ലൂ ഡയമണ്ട് ഹോട്ടലിന്റെ മാനേജരും അടക്കം നാല് പേര് അറസ്റ്റിലായിട്ടുണ്ട്.ശനിയാഴ്ച രാത്രിയോടെയാണ് ചെന്നൈയില്‍നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കോച്ചില്‍നിന്ന് ആറ് ബാഗുകളിലായി സൂക്ഷിച്ച പണം പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ട്രെയിന്‍ താംബരം സ്റ്റേഷനിലെത്തിയപ്പോള്‍ ഫ്ലൈയിംഗ് സ്ക്വാര്‍ഡ് പരിശോധന നടത്തുകയായിരുന്നു.
ബ്ലൂ ഡയമണ്ട് ഹോട്ടലിന്റെ ഉടമയും തിരുനെല്‍വേലിയിലെ ബിജെപി സ്ഥാനാര്‍ഥിയും എംഎല്‍എയുമായ നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പണം തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പിടിച്ചെടുത്ത പണം ട്രഷറിയിലേക്ക് കൈമാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.