പട്ന: ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനു മുമ്പായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ അഞ്ചു ബാഗുകളില്‍ പണം കൊണ്ടുവന്നെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാനാണ് പണം എത്തിച്ചതെന്ന് തേജസ്വി ആരോപിച്ചു.
നഡ്ഢ വന്നപ്പോള്‍ കുറേ ബാഗുകള്‍ കൊണ്ടുവന്നെന്നാണ് ഞാന്‍ അറിഞ്ഞത്. തെരഞ്ഞെടുപ്പു നടക്കുന്ന ഇടങ്ങളില്‍ അതു വിതരണം ചെയ്തു. ഇത് ശരിയാണെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഞാന്‍ നുണ പറയുകയല്ല. അന്വേഷണ ഏജന്‍സികളെല്ലാം അവരെ പരസ്യമായി സഹായിക്കുകയാണ്. അഞ്ചു ബാഗുകളാണ് നഡ്ഢ ഡല്‍ഹിയില്‍നിന്നും കൊണ്ടുവന്നത്''- തേജസ്വി യാദവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.നഡ്ഢ ബീഹാറിൽ വന്നത് അഞ്ചു ബാഗുകളില്‍ നിറയെ പണവുമായി'; ആരോപണവുമായി തേജസ്വി യാദവ്,,
0
വ്യാഴാഴ്ച, ഏപ്രിൽ 25, 2024
.jpeg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.