ഉത്തർപ്രദേശ്: യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ വീടിന് തീയിട്ടു. വീട്ടിലുണ്ടായിരുന്ന യുവതിയുടെ ഭര്‍തൃമാതാപിതാക്കള്‍ തീയ്ക്കുള്ളില്‍ പെട്ട് വെന്തുമരിച്ചു.
ഉത്തര്‍പ്രദേശിലെ പ്രയാഗിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയോടെ അന്‍ഷിക കേശര്വാനിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വിവരം അറിഞ്ഞെത്തിയ അന്‍ഷികയുടെ ബന്ധുക്കള്‍ യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ആരോപിച്ചു. വഴക്ക് രൂക്ഷമായതോടെ അന്‍ഷികയുടെ ബന്ധുക്കള്‍ വീടിന് തീയിടുകയായിരുന്നു.
തീയണച്ചതിന് ശേഷമാണ് ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അച്ഛന് രാജേന്ദ്ര കേശര്‍വാനി, അമ്മ ശോഭാ ദേവി എന്നിവരാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാത്രി 11 മണിയോടെ ഒരു സ്ത്രീ ആത്മഹത്യ ചെയ്തതായി തങ്ങള്‍ക്ക് ഫോണ്‍ വന്നതായി പ്രയാഗ്രാജ് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് ഭുക്കര്‍ പറഞ്ഞു. ‘പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം നടക്കുന്ന കാഴ്ചയാണ് കണ്ടത്.തര്‍ക്കത്തിനിടെ യുവതിയുടെ ബന്ധുക്കള്‍ ഭര്‍തൃവീട്ടിനു തീയിടുകയായിരുന്നു’, പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.