തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്ന് പിതാവ് ജയപ്രകാശ്. അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുൻപിൽ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയപ്രകാശ്.
പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് തനിക്ക് ഉറപ്പുള്ളതിനാലാണ് അദ്ദേഹത്തെ കാണാനെത്തിയത്. നീതി ചോദിക്കേണ്ടത് ഭരണപക്ഷത്തോടാണ്. എന്നാല്‍ അവിടെപ്പോയാല്‍ സ്ഥിതി എന്താകുമെന്നറിയില്ല.
മുഖ്യമന്ത്രിയെ ഇനി കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. സമരത്തിന്റെ കാര്യമൊന്നും പ്രതിപക്ഷ നേതാവുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.