തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഇല്ലാത്തത് പ്രശ്നം തന്നെയാണെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചത് ക്രൂരമായ സമീപനമാണ്.
വാജ്പേയി അടക്കമുള്ള പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോള്‍ പോലും പ്രതിപക്ഷത്തോട് ഇത്തരം സമീപനം സ്വീകരിച്ചിരുന്നില്ലെന്ന് മുരളീധരന് പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാനാവുക 95 ലക്ഷം രൂപയാണ്. 25 ലക്ഷം പോലും കൈയില്‍ ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍. എങ്കിലും പ്രവര്‍ത്തകര്‍ മുണ്ടു മുറുക്കിയുടുത്തും സജീവമാണ്. ഈ വേനലിലും ഒരു ഗ്ലാസ് നാരങ്ങാവെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്ന് മുരളീധരന് പറഞ്ഞു.
മാസപ്പടി വിവാദത്തില്‍ ഇഡി വന്നാല്‍ ഡീല്‍ ആരംഭിച്ചു എന്നാണ് കരുതേണ്ടതെന്ന് മുരളീധരന് പറഞ്ഞു. ഇഡി നിശബ്ദമായാല്‍ ഡീല്‍ ഉറപ്പിച്ചു.
ബിജെപിയെ മൂന്നാം സ്ഥാനത്ത് തള്ളാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ പിണറായി വിജയന് ബിജെപിയെ ഒന്നാം സ്ഥാനത്താക്കാന്‍ ശ്രമിക്കുന്നു. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
ഞങ്ങളുടെ തലക്കു മുകളില്‍ ബി.ജെ.പിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ അത് ഈ മണ്ണില്‍ ചെലവാകില്ല. സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ ചെറുത്ത് തോല്പിച്ച് യുഡിഎഫ് ഇവിടെ വിജയിക്കുമെന്ന് മുരളി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.