ദില്ലി: ദില്ലിയില്‍ നാണക്കേടായി വീണ്ടും പീഡനം. കിഴക്കൻ ദില്ലിയിലെ പാണ്ഡവ് നഗറില്‍ 4 വയസുക്കാരിയെ ട്യൂഷൻ ടീച്ചറിന്റെ സഹോദരൻ ബലാത്സഗം ചെയ്തു.
സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവമറിഞ്ഞ് പ്രതിയുടെ വീടിനു പുറത്ത് നിരവധി പേർ പ്രതിഷേധിച്ചു. വാർത്ത അറിഞ്ഞ് നാട്ടുകാര്‍ നടത്തിയ പ്രതിഷേധം വൻസംഘർഷത്തിലേക്ക് നയിച്ചു. ട്യൂഷൻ സെന്‍ററിന് സമീപത്തെ കാറുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ദില്ലിയിലെ ട്യൂഷൻ സെന്ററില്‍ എത്തിയ 4 വയസ്സുകാരി ടീച്ചർ ഇല്ലാത്ത സമയത്താണ് പീഡനത്തിനിരയായത്. കരഞ്ഞ് കൊണ്ട് വീട്ടില്‍ വന്ന പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
ട്യൂഷന്‍ ടീച്ചറിന്‍റെ സഹോദരനാണ് ക്രൂരത കാട്ടിയതെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു. പീഡന വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പ്രതിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധം വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. നിരവധി വാഹനങ്ങള്‍ തല്ലിതകര്‍ത്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും പീഡനത്തിന് ഇരയായ കുട്ടിയെ എയിംസിലേക്ക് മാറ്റിയെന്നും സുരക്ഷിതയാണെന്നും ഡിസിപി അപൂർവ ഗുപ്ത പ്രതികരിച്ചു.
സംഭവത്തെ പറ്റി വാട്ട്സ്‌ആപ്പ് വഴിയും മറ്റ് സമൂഹ മാധ്യമങ്ങള്‍ വഴിയും വരുന്ന സന്ദേശങ്ങള്‍ പ്രദേശത്തെ സമാധാനം തകർക്കാനുള്ളതാണെന്നും ജനങ്ങള്‍ സമാധാനം പുലർത്തണമെന്നും പൊലീസ് അറിയിച്ചു.
അതേസമയം സംഭവം ദില്ലി ലെഫ്റ്റന്റ് ഗവർണ്ണർക്കെതിരെ അയുധമാക്കുകയാണ് എഎപി. ക്രമസമാധാനപാലനം എല്‍ജിയുടെ ഉത്തരാവാദിത്വമാണെന്നും ഭരണഘടനപരമായ ഉത്തരവാദിത്വം പാലിക്കാൻ എല്‍ജി തയ്യാറാകണമെന്നും ദില്ലി മന്ത്രി അതീഷി മെർലേന പ്രതികരിച്ചു. സംഘർഷ സാധ്യത തുടരുന്നതിനാല്‍ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.