മദ്യപ്രദേശ് : താൻ അറിയാതെ തന്റെ ബാങ്ക് അക്കൗണ്ടിൽ 46 കോടി രൂപയുടെ ഇടപാട് നടന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകി വിദ്യാർത്ഥി. മധ്യപ്രദേശിൽ ആണ് സംഭവം. ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് അക്കൗണ്ടിൽ കോടികളുടെ ഇടപാട് നടന്ന വിവരം ഗ്വാളിയോർ സ്വദേശിയായ പ്രമോദ് കുമാർ അറിയുന്നത്. പിന്നീട് വിദ്യാർത്ഥിയുടെ പാൻ കാർഡ് ഉപയോഗിച്ച് ഒരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് മുംബൈയിലും ഡൽഹിയിലും 2021 മുതൽ പ്രവർത്തിക്കുകയാണെന്നും നോട്ടീസിൽ നിന്ന് വ്യക്തമാവുകയും ചെയ്തു.
" ഞാൻ ഗ്വാളിയോറിലെ ഒരു കോളേജ് വിദ്യാർത്ഥിയാണ്.ആദായനികുതി, ജിഎസ്ടി എന്നിവയിൽ നിന്ന് നോട്ടീസ് ലഭിച്ച ശേഷമാണ് , മുംബൈയിലും ഡൽഹിയിലും 2021-ൽ പ്രവർത്തിക്കുന്ന ഒരു കമ്പനി എൻ്റെ പാൻ കാർഡ് നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന കാര്യം മനസ്സിലാക്കുന്നത്.ഇതിൽ എൻ്റെ പാൻ കാർഡ് എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെട്ടതെന്നും ഇടപാടുകൾ എങ്ങനെയാണ് നടന്നതെന്നും എനിക്കറിയില്ല" 25 കാരനായ പ്രമോദ് പറഞ്ഞു. ഈ വിവരങ്ങളെല്ലാം ആദായ നികുതി വകുപ്പിനെ അറിയിച്ചെങ്കിലും പ്രത്യേകിച്ച് ഫലം ഒന്നും ഉണ്ടായില്ല എന്നും വിദ്യാർത്ഥി വ്യക്തമാക്കി.
തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടും നടപടികളൊന്നും സ്വീകരിച്ചില്ല. അങ്ങനെ പ്രമോദ് അഡീഷണൽ പോലീസ് സൂപ്രണ്ടിൻ്റെ ഓഫീസിലെത്തി വീണ്ടും പോലീസിൽ പരാതി നൽകുകയായിരുന്നു. " ബാങ്ക് അക്കൗണ്ടിൽ നിന്ന് 46 കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായി യുവാവിന്റെ പരാതി ലഭിച്ചിട്ടുണ്ട്. നിലവിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾ പരിശോധിച്ചു വരികയാണ്.പാൻ കാർഡ് ദുരുപയോഗം ചെയ്യുകയും അതിലൂടെ ഒരു കമ്പനി രജിസ്റ്റർ ചെയ്യുകയും ഇത്രയും വലിയ തുകയുടെ ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്ന കാര്യം വ്യക്തമാണ് " അഡീഷണൽ സൂപ്രണ്ടന്റ് ഓഫ് പോലീസ് (എഎസ്പി) ഷിയാസ് കെഎം പറഞ്ഞു. സംഭവത്തിൽ ഇപ്പോൾ കൂടുതൽ അന്വേഷണം നടക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.