ആലുവ: ആലുവയില്‍ അജ്ഞാതനായ യുവാവിനെ തട്ടികൊണ്ടു പോയ കേസിലെ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാർ കണിയാപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് ആലുവയില്‍ നിന്നും ഒരാളെ തട്ടികൊണ്ടു പോയതായി പൊലീസിന് വിവരം ലഭിച്ചത്. ഒരു ഓട്ടോ ഡ്രൈവർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം.റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇന്നാവോ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ഓട്ടോ ഡ്രൈവര്‍ നല്കിയ മൊഴി. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
നാല് ദിവസം മുമ്പ് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മറ്റൊരാളെ തട്ടിക്കൊണ്ടു പോയെങ്കിലും ഇയാളെ പിന്നീട് വിട്ടായച്ചിരുന്നു. ആ കേസിലെ അന്വേഷണവും നടന്നുകൊണ്ടിരിക്കേയാണ് പുതിയ സംഭവങ്ങളുണ്ടായത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.