യുവതി അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ചു; ഒരുഭാഗം വിഴുങ്ങി; ഗേറ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം,,

ലഖ്‌നൗ: യുവതി അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ചു. കടിച്ചെടുത്ത ചെവിയുടെ ഒരുഭാഗം യുവതി വിഴുങ്ങുകയും ചെയ്തു.ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.

റിക്ഷാതൊഴിലാളിയായ രാംവീർ ബാഘേല്‍ എന്നയാളുടെ ചെവിയാണ് അയല്‍വാസിയായ രാഖി എന്ന യുവതി കടിച്ചെടുത്തത്. താമസസ്ഥലത്തിന്റെ ഗേറ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് യുവതി രാംവീറിനെ ആക്രമിച്ചത്
രംവീറും രാഖിയും ന്യൂ ആഗ്രയില്‍ ഒരേസ്ഥലത്ത് അടുത്തടുത്ത വീടുകളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മാർച്ച്‌ നാലിനാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. മറ്റൊരു വാടകക്കാരന്റെ മകനെ രാവിലെ ആറ് മണിക്ക് പരീക്ഷയ്ക്ക് കൊണ്ടുപോകേണ്ടതിനാല്‍ തിരക്കിട്ട് പോവുകയായിരുന്നു താനെന്ന് രാംവീർ പറയുന്നു. 

ധൃതിയിലായതിനാല്‍ ഗേറ്റടക്കാൻ വിട്ടുപോയി. ഉടനേതന്നെ രാഖി തന്നെ അധിക്ഷേപിക്കാൻ തുടങ്ങി. ഇതില്‍നിന്ന് യുവതിയെ തടയാൻ രാംവീർ ശ്രമിക്കുന്നതിനിടെ രാഖിയുടെ ഭർത്താവ് സഞ്ജീവ് രാംവീറിനെ കടന്നുപിടിച്ചു.

കുതറിമാറാൻ ശ്രമിക്കുന്നതിനിടെ രാഖി രാംവീറിന്റെ ചെവിയുടെ താഴത്തെ ഭാഗം കടിച്ചെടുക്കുകയായിരുന്നു. രാഖി വാടകക്കാരുമായി കലഹിക്കുന്നത് പതിവാണെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ രാംവീർ പറയുന്നു.

വിവിധ വകുപ്പുകള്‍ ചേർത്ത് രാഖിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് കമ്മിഷണർ ആരിബ് അഹമ്മദ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !