യുവതിയെ നിര്‍ബന്ധിച്ച്‌ മതം മാറ്റി മുസ്ലീമാക്കി : പ്രതി മുഹമ്മദ് അനീസ് അഹമ്മദിന് ജീവപര്യന്തം തടവ് ശിക്ഷ,,

ലക്നൗ : ഹിന്ദു യുവതിയെ നിർബന്ധിത മതപരിവർത്തനത്തിനിരയാക്കിയ കേസില്‍ യുവാവിന് ജീവപര്യന്തരം തടവ് ശിക്ഷ . ഉത്തർപ്രദേശിലെ ഹാപൂർ സ്വദേശിയായ മുഹമ്മദ് അനീസ് അഹമ്മദ് എന്നയാള്‍ക്കാണ് ജീവപര്യന്തം തടവ് .

മതപരിവർത്തന നിയമം, എസ്‌സി/എസ്‌ടി ആക്‌ട്, ഐപിസിയുടെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരം ബുലന്ദ്‌ഷഹറിലെ എസ്‌സി/എസ്‌ടി കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. കോടതി പ്രതിക്ക് 4.56 ലക്ഷം രൂപ പിഴയും വിധിച്ചു.


ഉത്തർപ്രദേശിലെ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമപ്രകാരം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന ആദ്യ കേസാണിത്. മുഹമ്മദ് അനീസ് അഹമ്മദ് ആകാശ് എന്ന പേരില്‍ ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ നിന്നുള്ള ദളിത് യുവതിയെ കബളിപ്പിച്ച്‌ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഏകദേശം എട്ട് മാസം മുൻപ് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഗുലാത്തി പ്രദേശത്തേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോയി വാടക വീട്ടില്‍ താമസം തുടങ്ങി. വിവാഹത്തിന്റെ മറവില്‍ പലതവണ യുവതിയുമായി ശാരീരികബന്ധം പുലർത്തിയിരുന്നു.

പിന്നീട് യുവാവ് നിർബന്ധിച്ച്‌ യുവതിയെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുകയും , ആയിഷ എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാല്‍ ഏറെ കഴിയും മുൻപ് യുവാവ് യുവതിയില്‍ നിന്ന് 2.50 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച്‌ നാടുവിട്ടു . യുവതി വിളിച്ച്‌ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ജാതി അധിക്ഷേപങ്ങള്‍ നടത്തുകയും , ഫോണ്‍ വിച്ഛേദിക്കുകയും ചെയ്തു.
തുടർന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു . ഒരു മാസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചതായും അധികൃതർ ദ്രുതഗതിയിലുള്ള അന്വേഷണം നടത്തിയതായും അഡീഷണല്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !