പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിൻ്റെ മരണം കൊലപാതകം: രണ്ടു പേർ കസ്റ്റഡിയിൽ,

 പാറശാല: പാറശാലയില്‍ ചെങ്കവിളയില്‍ വഴിയരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കൊല്ലങ്കോട് വള്ളവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ഹനീഫയുടെ മകന്‍ അസീമിനെയാണ്(27) വ്യാഴാഴ്ച രാത്രി 12.45ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീര്‍(34), ഭാര്യ അടയ്ക്കാക്കുഴി മാങ്കുഴി

ചെറുകോട് വീട്ടില്‍ ജെനീഫ ആല്‍ബര്‍ട്ട് (26) എന്നിവരെയാണ് പൊഴിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

അസീമിനെ കൊലപ്പെടുത്തിയശേഷം അപകട മരണമാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് സൂചനയെന്ന് പോലീസ് പറയുന്നു. ചെങ്കവിള ഒറ്റപ്പാവിള റോഡില്‍ പനങ്കാലയ്ക്കു സമീപത്താണ് തലയ്ക്കു സാരമായി പരിക്കേറ്റ അസീമിനെ വഴിയാത്രക്കാര്‍ കണ്ടത്.

സമീപത്തെ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ കടയടച്ച്‌ പോകുന്ന വഴിയാണ് യുവാവിനെ ആദ്യം കണ്ടത്. വിവരംഅറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് അസീമിനെ ആശുപത്രിയിലെത്തിച്ചത്. പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 11ന് അസിം മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ: മാങ്കുഴി സ്വദേശി ജെനീഫയും കൊല്ലങ്കോടുള്ള ഇറച്ചിക്കോഴി വില്പന കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അസീമും തമ്മില്‍ ബന്ധമുണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനിടെ ഷമീര്‍ അസീമിനെ പട്ടികകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. അസീമിന്‍റെ ബോധം പോയതോടെ മരിച്ചെന്ന് കരുതി ജെനീഫയും ഷമീറും ചേര്‍ന്ന് സ്‌കൂട്ടറിന്‍റെ നടുക്കിരുത്തി ഇയാളെ പനങ്കാലയിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു.

യുവാവ് മരിച്ചതോടെ പൊഴിയൂര്‍ പോലീസ് തമിഴ്‌നാട് അതിര്‍ത്തിയിലുള്ള അസീമിന്‍റെ സുഹൃത്തുക്കളെ കണ്ടെത്തി ചോദ്യം ചെയ്തു. ഇതോടെ അസീം ജെനീഫയുടെ വീട്ടില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചു. ജെനീഫയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ആദ്യം കുറ്റം നിഷേധിച്ചു.

പിന്നീട് ഇവര്‍ കുറ്റമേറ്റതായാണ് വിവരം. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷമീറിനെ പിടികൂടിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.‌ ‌

പൊഴിയൂര്‍ എസ്‌എച്ച്‌ഒ ദീപു, ഗ്രേഡ് എസ്‌ഐമാരായ പ്രേം, ദീപക്, എഎസ്‌ഐ ജയലക്ഷ്മി, സിപിഒമാരായ ഷിബു, ദിപിന്‍, ജിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !