കുടുംബവഴക്കിനിടയിൽ മർദ്ദനമേറ്റ് പിതാവിന് ദാരുണാന്ത്യം: മക്കൾ അറസ്റ്റിൽ,

വെഞ്ഞാറമൂട്: പിതാവിനെ മർദ്ദിച്ച്‌ കൊന്ന കേസില്‍ മക്കളായ ഇരട്ടകള്‍ അറസ്റ്റില്‍. കീഴായിക്കോണത്തിന് സമീപം അമ്പലം മുക്ക് ഗാന്ധി നഗർ സുനിതാഭവനില്‍ സുധാകരന്റെ (57) മരണത്തിലാണ് മക്കളായ നന്ദു എന്നു വിളിക്കുന്ന കൃഷ്ണ (24), ചന്തു എന്ന് വിളിക്കുന്ന ഹരി എന്നിവർ അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം.സുധാകരന്റെ ഭാര്യ സുനിതയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് വീട്ടില്‍ ആഘോഷങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ ഭാര്യയും ഭർത്താവും തമ്മില്‍ വഴക്കുണ്ടായി. സുധാകരനും ഇളയ മകൻ ആരോമലും ഒരു പക്ഷത്തും, മാതാവും മൂത്ത മക്കളായ കൃഷ്ണയും ഹരിയും മറുപക്ഷത്തുമായി നടന്ന വാക്കേറ്റം കൈയേറ്റത്തില്‍ കലാശിച്ചു.

വീടിന് മുന്നിലെ റോഡില്‍ വച്ച്‌ ആരോമലിനെ മൂത്ത മക്കള്‍ മർദ്ദിക്കുന്നത് തടയാൻ ചെന്ന സുധാകരൻ അടിയേറ്റ് സമീപത്തെ തോട്ടിലേക്ക് വീണു. തോട്ടില്‍ വച്ചും സുധാകരന് മദ്ദനമേറ്റു. ബഹളം കേട്ട് നാട്ടുകാരെത്തി പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുധാകരൻ മരിച്ചു.

സംഭവത്തില്‍ കേസെടുത്ത വെഞ്ഞാറമൂട് പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. 

വെഞ്ഞാറമൂട് എസ്.എച്ച്‌.ഒ രാജേഷ്.പി.എസ്, എസ്.ഐ ജ്യോതിഷ് ചിറവ, ഗ്രേഡ് എസ്.ഐ മാരായ ബേസില്‍, ജി. ശശിധരൻ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ നിഥിൻ, സിവില്‍ പൊലീസ് ഓഫീസർമാരായ ആകാശ്, വിഷ്ണു, സജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !