തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യക്കെതിരെ വ്യാജവാര്‍ത്ത നല്കിയ സംഭവത്തില്‍ മലയാള മനോരമയ്ക്ക് കോടതിയില്‍ തിരിച്ചടി.
പി കെ ഇന്ദിരയ്ക്ക് എതിരെ നല്‍കിയത് വ്യാജവാര്‍ത്തയാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച മനോരമ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക ആറ് ശതമാനം പലിശയും കോടതിച്ചെലവും സഹിതം നല്‍കണമെന്നാണ് കണ്ണൂര്‍ സബ്കോടതിയുടെ ഉത്തരവ്.
കെറോണ സമയത്ത് ഇ പി ജയരാജന് വ്യവസായ മന്ത്രിയായിരിക്കെ 'മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈന് ലംഘിച്ച് എത്തി ലോക്കര്‍ തുറന്നു' എന്ന തലക്കെട്ടില്‍ മനോരമ വാര്‍ത്ത നല്‍കിയിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.