കോയമ്പത്തൂർ: കോയമ്പത്തൂർ നഗരത്തില്‍ കാട്ടാനയുടെ ആക്രമണം. ആനക്കട്ടിയില്‍ നിന്നാണ് ആന എത്തിയത്.ആദ്യം അക്രമാസക്തനല്ലാതിരുന്ന ആന പിന്നീട് പ്രകോപിതനാകുകയായിരുന്നു.
പേരൂരില്‍നിന്ന് ശിരുവാണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ആന അക്രമം തുടങ്ങിയത്. വനംവകുപ്പ് ജീവനക്കാർ എത്തി ആനയെ തിരികെ കാട്ടിലേക്ക് കയറ്റാൻ ശ്രമം തുടങ്ങിയതോടെ ആന ഓടാൻ തുടങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് കോയമ്പത്തൂർ പേരൂർ ഭാഗത്തായി കാട്ടാന എത്തിയത്.പേരൂരില്‍നിന്ന് ശിരുവാണി ഭാഗത്തേക്കുള്ള പ്രധാനപാതയിലൂടെയാണ് ആന ഓടിയത്. ഓട്ടത്തിനിടെ മതിലിന് അപ്പുറത്ത് നില്‍ക്കുകയായിരുന്ന ഒരാളെ ആന ആക്രമിച്ചു. സമീപത്തെ കട തകർത്തുകൊണ്ട് മതിലിന് അപ്പുറം കടന്നാണ് ആന അക്രമം നടത്തിയത്. പ്രദേശവാസിയെ ആന തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് എറിയുകയായിരുന്നു. ഇയാള്‍ക്ക് നിസാര പരിക്കേയുള്ളൂ.
അതേസമയം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കാനിരിക്കെയാണ് കോയമ്പത്തൂർ നഗരത്തില്‍ കാട്ടാനയിറങ്ങിയത്. മേട്ടുപ്പാളയം മെയിൻ റോഡ് മുതല്‍ ആർ.എസ്. പുരം വരെയാണ് റോഡ് ഷോ. ഇതിന്റെ ഭാഗമായി എസ്പി.ജിയും കോയമ്പത്തൂർ സിറ്റി പൊലീസും നഗരത്തില്‍ സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് കാട്ടാന ഭീതി വിതച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.