അമൃതസർ: പഞ്ചാബില്‍ ഉണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് 21 പേരാണ് ഇതുവരെ മരിച്ചത്.
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി നാല്പതിലധികം ആളുകള്‍ ചികിത്സയിലാണ്. പഞ്ചാബിലെ സംഗ്രൂർ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ വ്യാജമദ്യ ദുരന്തം ഉണ്ടായത്. ബുധനാഴ്ച മാത്രം നാല് പേരാണ് മരിച്ചത്. മദ്യം കഴിച്ചതിന് തുടർന്ന് ആരോഗ്യനില മോശമായതിനാല്‍ കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.വ്യാഴാഴ്ച ചികിത്സയിലിരിക്കെ നാല് പേരും, ഇന്നലെ എട്ട് പേരും, ഇന്ന് അഞ്ച് പേരും മരണത്തിന് കീഴടങ്ങി. ചിലരുടെ നില ഗുരുതരമായതിനാല്‍, മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. അതേസമയം, വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. ഇതോടെ, ആറ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് വീട്ടിലാണ് വ്യാജമദ്യം നിർമ്മിക്കുന്നതെന്ന് മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 200 ലിറ്റർ എഥനോളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പഞ്ചാബ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.