ഇസ്ലാമാബാദ്: ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഷെയ്ഖ് ജമീല്‍ ഉര് റഹ്മാനെ പാകിസ്താനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ അബോട്ടാബാദിലാണ് ഭീകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ (യുജെസി) സ്വയം പ്രഖ്യാപിത സെക്രട്ടറി ജനറലായിരുന്നു.കശ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങളും സ്ഫോടനങ്ങളും നടത്താന്‍ പദ്ധതിയിടുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ 2022-ലാണ് ഇയാളെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ല സ്വദേശിയായിരുന്ന ഷെയ്ഖ് ജമീല്‍-ഉര്-റഹ്മാന് ഭീകരാക്രമണങ്ങള്‍ ആസൂത്രണം നടത്താന്‍ പദ്ധതിയിട്ട് പാകിസ്ഥാനിലേക്ക് ചേക്കേറുകയായിരുന്നു. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ (യുജെസി) സെക്രട്ടറി ജനറലായും തഹ്രീക്-ഉല്-മുജാഹ്ദീന്റെ അമീറായും പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു കൊല്ലപ്പെട്ട ഭീകരന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.