കൊല്ലം: കൊല്ലത്ത് മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയ്ക്കകം സ്വദേശി 60 വയസുള്ള ദ്രൗപതിയാണ് മരിച്ചത്.
ഞായറാഴ്ചയാണ് വീട് വിറ്റ് 5 ലക്ഷം രൂപ നല്‍കിയില്ലെന്ന് ആരോപിച്ച് ദ്രൗപതിയെ മകൻ പ്രമോദ് മർദ്ദിച്ചത് . മദ്യലഹരിയില്‍ തല തറയില്‍ ഇടിച്ചായിരുന്നു ക്രൂരമർദ്ദനം. ഗുരുതരമായി പരിക്കേറ്റ ദ്രൗപതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാവിലെയാണ് മരിച്ചത്. ഒറ്റമുറി വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന ദ്രൗപതിയെ സമീപവാസികള്‍ അറിയിച്ചതിന് പിന്നാലെ വെസ്റ്റ് പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മദ്യപിച്ച് അമ്മയുടെ തല ഭിത്തിയിലിടിപ്പിച്ച് ഉപദ്രവിക്കുന്നത് പതിവ്. ദേഹോപദ്രവം ഏല്പ്പിക്കുന്നതിനാല് ഭാര്യ പിണങ്ങിക്കഴിയുന്നു. വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രമോദ് റിമാൻഡിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.