പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ 150 കോടിരൂപ വാങ്ങിയെന്ന ആരോപണത്തിന് തെളിവ് ഹാജരാക്കാൻ വിജിലൻസ് കോടതിയുടെ നിർദേശം.

തിരുവനന്തപുരം: കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ 150 കോടിരൂപ വാങ്ങിയെന്ന ആരോപണത്തിന് തെളിവ് ഹാജരാക്കാൻ വിജിലൻസ് കോടതിയുടെ നിർദേശം.

നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എ.എച്ച്. ഹഫീസാണ് പ്രത്യേക വിജിലൻലസ് കോടതിയിൽ ഹർജി നൽകിയത്. കേസ് ഏപ്രിൽ ഒന്നിന് പരിഗണിക്കാൻ ജഡ്ജി എം.വി. രാജകുമാരൻ നിർദേശിച്ചു.

ഹർജിക്കാരനോട് ആരോപണത്തിന് തെളിവ് ഹാജരാക്കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. 

നിയമസഭയിലെ പ്രസംഗത്തിന്റെ പകർപ്പ് ഹാജരാക്കിയതായി ഹർജിക്കാരന് അറിയിച്ചെങ്കിലും അതു പോരെന്നും വ്യക്തമായ തെളിവുണ്ടെങ്കിലേ വിജിലൻസ് അന്വേഷണത്തിന് നിർദേശിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരൻ വിജിലൻസിന് പരാതി നൽകിയോയെന്നും കോടതി ചോദിച്ചു. വിജിലൻസിന് നൽകിയ പരാതിയിലെ തത്‌സ്ഥിതി അറിയിക്കാൻ വിജിലൻസ് പ്രോസിക്യൂട്ടർ വീണ സതീശനോട് കോടതി നിർദേശിച്ചു.

കെ-റെയിലിന് തുരങ്കംവെക്കാൻ 150 കോടിരൂപ സതീശൻ കർണാടകയിലെയും ഹൈദരാബാദിലെയും ഐ.ടി. കമ്പനികളിൽനിന്ന് വാങ്ങിയെന്നാണ് ആരോപണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !