ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് റോഡിൽ കസേരയിട്ട് പ്രതിഷേധിച്ച വായോധിക മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിനിയായ പൊന്നമ്മയാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച മരണപ്പെട്ടത്. തൊണ്ണൂറ് വയസായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു പെൻഷൻ മുടങ്ങിയതിനെ തുടർന്ന് പൊന്നമ്മ റോഡിൽ കസേരയിട്ട് ഇരുന്ന് പ്രതിഷേധിച്ചത്.അഞ്ച് മാസമായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാൻ പണമില്ലെന്ന് പറഞ്ഞായിരുന്നു സമരം.പോലീസെത്തിയതോടെയാണ് അന്ന് പൊന്നമ്മ സമരം അവസാനിപ്പിച്ചത്.വാര്‍ത്ത വന്നതിന് പിന്നാലെ സഹായം പ്രഖ്യാപിച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.പൊന്നമ്മയുടെ സംരക്ഷണം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അന്ന് പറഞ്ഞു.രണ്ട് മാസത്തെ പെൻഷൻ കോൺഗ്രസ് നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.