മൂലമറ്റം. രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോയ ആബുലൻസ് മറിഞ്ഞു. മൂലമറ്റം ഫയർഫോഴ്സിൻ്റെ വണ്ടിയിൽ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓക്സിജൻ വീട്ടു പോയി രോഗി മരിച്ചു.
കട്ടപ്പന ചപ്പാത്ത് മരുതുംപേട്ട സ്വദേശി പുത്തൻപുരക്കൽ തങ്കപ്പൻ 76 ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന തങ്കപ്പനെ പാലാ മെഡിസിറ്റിയിലേക്ക് കൊണ്ടു പോകും വഴി ഗുരുതിക്കളത്തിന് സമീപം ആറാം വളവിൽ കൊച്ചുപുരക്കൽ മണിയുടെ പുരയിടത്തിലേക്കു് ആബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഞായറാഴ്ച 3.30 മണിയോടു കൂടിയാണ് സംഭവം. കുളമാവ് പോലീസും മൂലമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തി ഫയർഫോഴ്സിൻ്റെ വണ്ടിയിൽ മൂലമറ്റത്തെ ആശുപത്രിയിൽ എത്തിച്ചു.ആബുലൻസ് മറിഞ്ഞതോടെ രോഗിയുടെ ഓക്സിജൻ വിട്ടു പോയിരുന്നു അതാണ് മരണം സംഭവിക്കാൻ കാരണം.
രോഗിയെ കൂടാതെ ഒരു നഴ്സ് ഉൾപ്പെടെ നാലുപേർ വണ്ടിയിൽ ഉണ്ടായിരുന്നു. എല്ലാവർക്കും ചെറിയ പരിക്കുകൾ ഉണ്ട്. 20 അടി താഴ്ചയിലേക്കാണ് ആബുലൻസ് മറിഞ്ഞത്. തങ്കപ്പൻ്റെ ഭാര്യ ശാന്തമ്മ, മക്കൾ. സുരേഷ്. സിന്ധു. സന്ധ്യ. മരുമക്കൾ - നദാഷ. സുരേഷ്.സാബു.സംസ്ക്കാരം. തിങ്കൾ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.