ഹൈദരാബാദ്: ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് പോയ ഹൈദരാബാദ് സ്വദേശി യുക്രൈന് യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫന്‍(30) ആണ് കൊല്ലപ്പെട്ടത്. മോസ്കോയിലെ ഇന്ത്യന്‍ എംബസിയാണ് മരണം സ്ഥിരീകരിച്ചത് .
ഇന്ത്യക്കാരനായ മുഹമ്മദ് അസ്ഫന്റെ മരണത്തേക്കുറിച്ച് അറിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് എംബസി എക്സില്‍ കുറിപ്പ് പങ്കുവച്ചത്. മരിച്ച വ്യക്തിയുടെ കുടുംബമായും റഷ്യന്‍ അധികൃതരുമായും ബന്ധപ്പെട്ടുണ്ടെന്നും കുറിച്ചു. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും എംബസി വ്യക്തമാക്കി. റഷ്യന്‍ ആര്‍മിയില്‍ സഹായിയുടെ തസ്തികയിലേക്കെന്ന് പറഞ്ഞാണ് റിക്രൂട്ട്മെന്റ് നടന്നത്. ഹൈദരാബാദില്‍ തുണിക്കടയില്‍ ജോലി ചെയ്തിരുന്ന അസ്ഫനെ ചെന്നൈയില്‍നിന്നാണു റിക്രൂട്ട് ചെയ്തത്. പ്രതിമാസം 1.5 ലക്ഷം മുതല്‍ 2 ലക്ഷം വരെയാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ജനുവരി 22 നു യുവാവിനെ അവസാനമായി കണ്ട മറ്റൊരു ഇന്ത്യക്കാരന് വിവരം നാട്ടില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണു കുടുംബം ഉവൈസിയുടെ സഹായം തേടിയത്. യുവാവിന്റെ മരിച്ച വിവരം ഉവൈസിയെ ആണ് എംബസി അറിയിച്ചത്. അസ്ഫനു ഭാര്യയും 2 പെണ്മക്കളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.