റഷ്യ-ഉക്രെയ്ൻ യുദ്ധം 714 ആം ദിവസത്തിലേക്ക്..ഇനിയെത്രനാൾ ...? ഇരു രാജ്യങ്ങൾക്കും പരോക്ഷ സൈനിക പിന്തുണയുമായി അമേരിക്കയും ഉത്തര കൊറിയയും

ചീഫ് എഡിറ്റർ

മോസ്‌കോ;റഷ്യ-ഉക്രെയ്ൻ യുദ്ധം 714 ആം ദിവസത്തിലേക്ക്,യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ഉക്രയിനിൽ റഷ്യ നാശം വിതയ്ക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദിവസവും 1500 മുതൽ 2500 വരെ ഷെല്ലുകളും റോക്കറ്റുകളും റഷ്യ ഉക്രൈനിലേക്ക് തൊടുത്തുവിടുന്നതായും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകാത്ത തരത്തിൽ റഷ്യൻ സൈനികർ നാശം വിതയ്ക്കുകയാണെന്നും ഉക്രെയ്നിൻ്റെ കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിലെ ഗവർണർ വാഡിം ഫിലാഷ്കിൻ പറഞ്ഞു. 

ഉക്രയിനിയിലെ പ്രശസ്ത നഗരമായ അവ്ദിവ്കയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ റഷ്യ 200 ഗൈഡഡ് ഏരിയൽ ബോംബുകൾ വർഷിച്ചിട്ടുണ്ടെന്നും ഫിലാഷ്കിൻ മാധ്യമങ്ങളോട് പറഞ്ഞു.



വടക്കുകിഴക്കൻ ഉക്രെയ്നിലെ സോളോചിവിൽ റഷ്യയുടെ ബോംബാക്രമണത്തിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞു കൊല്ലപ്പെടുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ഉക്രൈൻ സൈനിക ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. 

ആയിരക്കണക്കിന് ആളുകൾക്ക് വാസസ്ഥലം നഷ്ടപ്പെട്ടതായും ഉക്രൈൻ കിഴക്കൻ മേഖല ശവ പറമ്പിന് തുല്യമാണെന്നും സാമൂഹ്യ നിരീക്ഷകരും വിലയിരുത്തുന്നു.

അതേ സമയം മോസ്‌കോ വിളിച്ചുചേർത്ത ഉക്രെയ്‌നുമായി ബന്ധപ്പെട്ട യുഎൻ സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) യോഗത്തിൽ അമേരിക്കയും റഷ്യയും പരസ്പര ആരോപണങ്ങൾ നടത്തി.

റഷ്യ ഉത്തര കൊറിയൻ മിസൈലുകൾ തൊടുത്തുവിട്ടതായി അമേരിക്കയും കഴിഞ്ഞ മാസം റഷ്യയുടെ സൈനിക വിമാനം വെടിവെച്ചിട്ടതിനു പിന്നിൽ അമേരിക്കയുമാണെന്ന് റഷ്യയും കുറ്റപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !