ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുമ്പ് പേസര്‍ ജസ്പ്രിത് ബുമ്ര ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ബുമ്രയ്ക്ക് റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്നു. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു താരം. 13.64 ശരാശരിയില്‍ 17 വിക്കറ്റാണ് താരം വീഴ്ത്തിയത്. അദ്ദേഹത്തിന് പകരം ബംഗാള്‍ സീമര്‍ ആകാശ് ദീപ് റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവനില്‍ ഇടംപിടിച്ചിരുന്നു.
അതേസമയം, കെ എല്‍ രാഹുല്‍ അഞ്ചാം ടെസ്റ്റിലും കളിക്കില്ല. കാല്‍തുടയ്ക്കേറ്റ പരിക്കില്‍ നിന്ന് അദ്ദേഹം ഇപ്പോഴും മോചിതനായിട്ടില്ല. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ലണ്ടനിലേക്കയക്കും. പരിക്ക് മാറാന്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാലിപ്പോഴും താരത്തിന് വേദന അനുഭവപ്പെടുന്നുണ്ട്. ടീമിലെ പ്രധാന താരമെന്ന പരിഗണയുണ്ട് രാഹുലിന്. അതുകൊണ്ടുതന്നെ കൂടുതല്‍ ജോലി ഏല്‍പ്പിക്കാതിരിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്.
മാത്രമല്ല, സ്പിന്‍ ഔള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ നിന്നൊഴിവാക്കി. തമിഴ്നാടിന് വേണ്ടി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിക്കാനാണ് അദ്ദേഹത്തെ വിട്ടുകൊടുത്തത്. മാര്‍ച്ച് രണ്ടിന് മുംബൈക്കെതിരെയാണ് മത്സരം. ആവശ്യമെങ്കില്‍ രഞ്ജി പൂര്‍ത്തിയാക്കിയ ശേഷം സുന്ദര്‍ ടീമിനൊപ്പം ചേരും. ധരംശാലയില്‍ പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് ഒരുക്കാന്‍ സാധ്യത. ബുമ്രയ്ക്കൊപ്പം ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ കളിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.