തൊടുപുഴ : വിമല പബ്ലിക് സ്കൂളിൽ നടന്ന ഡി.സി.എൽ സംസ്ഥാന ടാലൻറ് ഫെസ്റ്റിൽ 685 പോയിൻറ്റോടെ എൽ.പി , യു.പി , എച്ച്.എസ് വിഭാഗങ്ങളിൽ തൊടുപുഴ പ്രവിശ്യ ഓവറോൾ കിരീടം കരസ്ഥമാക്കി .
503 പോയിൻറ്റുള്ള തൃശൂർ പ്രവിശ്യ മൂന്ന് വിഭാഗങ്ങളിലും ഫസ്റ്റ് റണ്ണർ അപ്പ് നേടി. എൽ.പി.യിലും എച്ച്.എസിലും എറണാകുളം പ്രവിശ്യയും യു.പി.യിൽ കോട്ടയം പ്രവിശ്യയുമാണ് സെക്കൻറ് അപ്പ് .
തൊടുപുഴ പ്രവിശ്യയ്ക്ക് 18 ഒന്നാം സ്ഥാനങ്ങളും 16 രണ്ടാം സ്ഥാനങ്ങളും 21 മൂന്നാം സ്ഥാനങ്ങളും ലഭിച്ചു. തൃശൂർ 11 ഒന്നാം സ്ഥാനവും 14 രണ്ടാം സ്ഥാനവും 13 മൂന്നാം സ്ഥാനവും നേടി .
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ , ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് , പ്രോഗ്രാം കോ - ഓർഡിനേറ്റർ എബി ജോർജ് , റിസോഴ്സ് ടീം കോ - ഓർഡിനേറ്റർ തോമസ് കുണിഞ്ഞി , സിസ്റ്റർ സൗമ്യ വർഗീസ് , ജി. യു വർഗീസ് , പി.എം. ബിജു തുടങ്ങിയവർ ജേതാക്കളെ അനുമോദിച്ചു. തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു .
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് സി.എം.സി പതാക ഉയർത്തി. ദേശീയ കോ - ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ പ്രതിജ്ഞചൊല്ലിക്കൊടുത്തു. രാഷ്ട്രദീപിക ഡയറക്ടർ ബോർഡ് അംഗം റവ . ഡോ. തോമസ് പോത്തനാ മുഴി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പി.ആർ കോ - ഓർഡിനേറ്റർ ഫാ . പോൾ മണവാളൻ അധ്യക്ഷത വഹിച്ചു. ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ അനുമോദന പ്രസംഗം നടത്തി . ജേക്കബ് മിറ്റത്താനിക്കൽ , മിന്നൽ ജോർജ് , ജോയി നടുക്കുടി എന്നിവർ സമ്മാനദാനം നിർവഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.