പാലക്കാട്: യോഗ ഗുരു ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന്‍റെ ഉല്‍പന്നങ്ങള്‍ക്കെതിരായ പരാതികളില്‍ അന്വേഷണത്തിനായി പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുന്നു.
രക്തസമ്മർദം, പ്രമേഹം, ഗ്ലൂക്കോമ, കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള പരിഹാരമെന്ന തരത്തില്‍ വാർത്തമാധ്യമങ്ങളില്‍ തുടർച്ചയായി പ്രചാരണം നടത്തുന്നതില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി എടുക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ആയുഷ് മന്ത്രാലയം വഴി ഉത്തരാഖണ്ഡിലെ ആയുർവേദ യൂനാനി ലൈസൻസിങ് അതോറിറ്റിയോട് ആവശ്യപ്പെട്ടത്.പതഞ്ജലി ഗ്രൂപ്പിന്‍റെ മാർക്കറ്റിങ് വിഭാഗമായ ദിവ്യ ഫാർമസി, മാജിക് ആൻഡ് റെമഡീസ് (ഒബ്ജക്ഷണബ്ള്‍ അഡ്വടൈസ്മെന്‍റ്) ആക്‌ട് 1954 ലംഘിക്കുന്നെന്ന് കാണിച്ച് മലയാളി പൊതുജനാരോഗ്യ പ്രവർത്തകൻ ഡോ. കെ.വി. ബാബു സമർപ്പിച്ച പരാതിയിലാണ് നടപടി.
2022 ഫെബ്രുവരി മുതല്‍ ഇന്ത്യൻ ഡ്രഗ്സ് കണ്‍ട്രോളർ, കേന്ദ്ര ആയുഷ് മന്ത്രാലയം, ഉത്തരാഖണ്ഡിലെ ലൈസൻസിങ് അതോറിറ്റി എന്നിവയില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ തീർപ്പുണ്ടാകാത്ത സാഹചര്യത്തിലാണ് 2024 ജനുവരി 15ന് പരാതി നല്‍കിയത്. തുടർന്ന് ആയുഷ് മന്ത്രാലയത്തിന് ലഭിച്ച പരാതിയിലുള്ള തുടർനടപടിക്കായാണ് ദിവ്യ ഫാർമസിയുടെ ആസ്ഥാനമായ ഉത്തരാഖണ്ഡിലെ ആയുഷ് അധികൃതർക്ക് കൈമാറിയത്.
മാജിക് ആൻഡ് റെമഡീസ് ആക്‌ട് പ്രകാരം അസുഖങ്ങള്‍ക്ക് മരുന്നുകള്‍ നിർദേശിച്ചുകൊണ്ടും ഫലസിദ്ധി വാഗ്ധാനം ചെയ്തുമുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് വിലക്കുണ്ട്.ഇക്കാര്യം ചൂണ്ടിക്കാട്ടി ആയുഷ് മന്ത്രാലയം ഡോ. ബാബുവിന്‍റെ പരാതിയില്‍ നാലുതവണ ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റിക്ക് കത്തെഴുതിയിട്ടും ഫലമുണ്ടായിട്ടില്ല. അതേസമയം, ദിവ്യ ഫാർമസിയില്‍നിന്ന് 53 നിയമലംഘനങ്ങളുണ്ടായെന്ന് 2023 മാർച്ച് 28ന് രാജ്യസഭയില്‍ വി. ശിവദാസൻ എം.പിക്ക് ആയുഷ് മന്ത്രിയില്‍നിന്ന് മറുപടി ലഭിച്ചിരുന്നു.
2023 ഫെബ്രുവരി 14ന് വിഷയത്തില്‍ ഇടപെട്ട് കത്തെഴുതിയ കാർത്തി പി. ചിദംബരം എം.പിക്ക് മാജിക് റെമഡീസ് ആക്‌ട് പ്രകാരം നടപടിയെടുക്കാമെന്ന് ആയുഷ് മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളും പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.