അടിമാലി: ഇടുക്കിയിൽ ഫോണിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ ബിരുദവിദ്യാർഥി അറസ്റ്റിൽ. പെരുമ്പാവൂർ ഐരാപുരത്ത് വാടകവീട്ടിൽ താമസിക്കുന്ന മുഹമ്മദ് നബീസ് (20) ആണ് 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത്.
അടിമാലി മേഖലയിലുള്ള പ്ലസ്ടു സ്കൂളിലെ വിദ്യാർത്ഥിയാണ് പീഡനത്തിനിരയായ പെൺകുട്ടി. 17 കാരിയുമായി പ്രതി മുഹമ്മദ് നബീസ് ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ വീട്ടിൽ മറ്റാരും ഇല്ലാത്ത ദിവസം മുഹമ്മദ് നബീസ് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. 17 കാരി ഗർഭിണിയായതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് നബീസിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.ബിഹാർ സ്വദേശികളായ മാതാപിതാക്കളുടെ മകനായ പ്രതി ഐരാപുരം കോളജിലാണ് പഠിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് നബീസിനെ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തുഅടിമാലിയിൽ ബിരുദ വിദ്യാർത്ഥി പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, പുറത്തറിഞ്ഞത് ഗർഭിണി ആയതോടെ, അറസ്റ്റ്
0
ഞായറാഴ്ച, ഫെബ്രുവരി 04, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.