ഡല്‍ഹി : ഡല്‍ഹി ചലോ പ്രക്ഷോഭത്തിനിടെ കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരണ്‍ സിംഗിന്റെ (23) പോസ്റ്റ്മോർട്ടത്തില്‍ അനിശ്ചിതത്വം തുടരുന്നു.
കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്ന നിലപാട് തുടരുകയാണ് കർഷക സംഘടനകള്‍. പട്യാല രജീന്ദ്ര ആശുപത്രിയിലെ മോർച്ചറിക്ക് മുന്നില്‍ മുഴുവൻസമയ കാവലിലാണ് കർഷകർ. ഹരിയാന - പഞ്ചാബ് അതിർത്തികളില്‍ ആയിരകണക്കിന് കർഷകർ ട്രാക്ടറുകളിലും ട്രോളികളിലും തുടരുകയാണ്. ഡല്‍ഹിക്കുള്ള യാത്ര താത്കാലികമായി നിറുത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി അതിർത്തിയിലെ സിംഗു, തിക്രി മേഖലകള്‍ ഭാഗികമായി തുറന്നു. ഹരിയാനയിലെ ഏഴ് ജില്ലകളിലെ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. രാജ്യത്തെ ദേശീയപാതകളില്‍ ഇന്ന് ട്രാക്ടർ പരേഡ് നടത്താനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. കർഷകവിരുദ്ധ നിലപാടുകളില്‍ നിന്ന് ലോക വ്യാപാര സംഘടനയെ തടയണമെന്നാണ് ആവശ്യം.കര്‍ഷകന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ അനിശ്ചിതത്വം,: ഇന്ന് ട്രാക്ടർ പരേഡ്,,
0
തിങ്കളാഴ്ച, ഫെബ്രുവരി 26, 2024
.jpeg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.