തിരുവനന്തപുരം: കൈതമുക്കിലെ ചിപ്സ് നിർമാണ കടയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു..jpeg)
തീപടർന്ന ഉടനെ അപ്പു ആചാരിയുടെ മകനും ജോലിക്കാരനും പുറത്തേക്ക് ഓടുകയായിരുന്നു. എന്നാല്‍ അപ്പു ആചാരി കടയ്ക്കുള്ളില്‍ വീണുപോയതിനാല്‍ രക്ഷപ്പെടുത്താൻ സാധിച്ചില്ല. നിമിഷനേരം കൊണ്ട് തീ പടർന്നുപിടിച്ചു. പിന്നീട് ഫയർഫോഴ്സ് എത്തിയശേഷമാണ് അപ്പു ആചാരിയെ കടയ്ക്കുള്ളില്‍നിന്ന് പുറത്തേക്കെത്തിച്ചത്. ഫയർഫോഴ്സ് എത്തുന്നതിനുമുൻപ് തന്നെ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമം തുടങ്ങിയിരുന്നു.
കടയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഏഴ് സിലിണ്ടറുകള്‍ കടയില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവ പെട്ടെന്ന് എടുത്തുമാറ്റിയതിനാല്‍ വൻ ദുരന്തം ഒഴിവായി. കടയുടെ തൊട്ടുപിറകിലായി വീടും ഉണ്ടായിരുന്നു. സമീപത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്കും തീ പടർന്നിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.