തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവികള്‍ പരിശോധിച്ച ശേഷമാണ് രാധാകൃഷ്ണനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയത്. എന്നാല്‍ അടിസ്ഥാന രഹിതമായ കേസാണെന്നാണ് രാധാകൃഷ്ണന്റെ വിശദീകരണം.കഴിഞ്ഞ മൂന്നിന് രാത്രിയിലാണ് സംഭവം നടന്നത്. സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ബൈക്കിലെത്തിയ ആള് പിന്തുടർന്ന് വഴിയില്‍ തടഞ്ഞ് നിർത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെ വിവിധ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.
പാറ്റൂരിലെ ഒരു ക്യാമറയില്‍ നിന്നാണ് രാധാകൃഷ്ണൻ യുവതിയോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണനെ കന്റോണ്‍മെന്റ് പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. യുവതിയുമായി റോഡില്‍ വച്ച് വാക്ക് തർക്കം ഉണ്ടാെയെന്ന് രാധാകൃഷ്ണൻ സമ്മിതിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയോ അധിക്രമം കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ മൊഴി. കേസില്‍ കൂടുതല്‍ സാഹചര്യ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.