സതീശന്റെ അഴിമതിപ്പണ നിക്ഷേപം ക‍ര്‍ണാടകയില്‍, പണമെത്തിയത് മീൻ വണ്ടിയില്‍; അൻവറിന്റേത് ഗുരുതര ആരോപണം,,

തിരുവനന്തപുരം: കെ റെയില്‍ അട്ടിമറിക്കാൻ വി ഡി സതീശൻ വാങ്ങിയ കൈക്കൂലി മൂന്ന് തവണയായി കണ്ടെയ്നറുകളിലാണ് കേരളത്തിലെ Iത്തിയതെന്ന് പി വി അൻവർ‌ എംഎല്‍എ.

വൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോടികളുടെ അഴിമതി ആരോപണമാണ് പ്രതിപക്ഷ നേതാവിനെതിരെ പി വി അൻവർ‌ ഉന്നയിച്ചത്. 150 കോടി രൂപ കൈക്കൂലി വാങ്ങിയ വി ഡി സതീശൻ ഈ പണം കർണാടകയില്‍ നിന്ന് കേരളത്തിലെത്തിച്ചത് അതിവിദഗ്ധമായെന്നും പി വി അൻവർ ആരോപിച്ചു. 

മത്സ്യം കയറ്റി വരുന്ന ലോറിയിലാണ് പണം എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം 150 കോടി രൂപ ചാവക്കാട്ടെ ചേറ്റുവ കടപ്പുറത്താണ് എത്തിച്ചത്. കടപ്പുറത്തെത്തിയ പണം ചാവക്കാട് നിന്ന് ആംബുലൻസില്‍ കൊണ്ടുപോയി. ഈ പണം കർണാടകയിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും അൻവർ ആരോപിച്ചു. സതീശൻ സ്ഥിരമായി ബാംഗ്ലൂരിലേക്ക് പോകുന്നുണ്ടെന്നും യാത്രാരേഖകള്‍ പരിശോധിക്കണമെന്നും നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ അൻവർ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയും പി വി അൻവർ ആരോപണം ഉന്നയിച്ചു. കോര്‍പ്പറേറ്റ് കമ്പനികള്‍ വേണുഗോപാലുമായി ഗൂഢാലോചന നടത്തി ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. ശ്രമം വിജയിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു സതീശന് മുന്നില്‍ വച്ചിരുന്ന ഓഫര്‍. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ എത്ര പണം മുടക്കാനും കമ്പിനികള്‍ തയ്യാറായിരുന്നുവെന്നും പി വി അൻവർ ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സതീശനെതിരെയുള്ള ഗുരുതര ആരോപണങ്ങളെന്നത് ശ്രദ്ധേയമാണ്. നിയമസഭയിലാണ് അൻവർ ഇത്തരമൊരു അഴിമതി ആരോപണം ഉന്നയിച്ചതെന്നതും വിഷയത്തെ ഗൗരവതരമാക്കുന്നു. 

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ മികച്ച വിജയം നേടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ വരുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ വികസന പദ്ധതി അട്ടിമറിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിക്കുന്നത്.

എന്നാല്‍ ആരോപണത്തെ പരിഹസിച്ച്‌ തള്ളുകയായിരുന്നു വി ഡി സതീശൻ. ഭരണപക്ഷത്തിന്റെ ഗതികേടിനെയോ‍ർത്ത് താൻ കരയണോ അതോ ചിരിക്കണോ എന്ന പരിഹാസത്തോടെയായിരുന്നു സഭയില്‍ സതീശൻ്റെ മറുപടി. ഇത്തരമൊരു ആരോപണം സഭയില്‍ ഉന്നയിക്കാൻ മുഖ്യമന്ത്രി അനുമതി നല്‍കിയതില്‍ സഹതാപമുണ്ട്.


തനിക്കെതിരെ ഉന്നയിച്ച ആരോപണം രേഖയില്‍ തന്നെ കിടക്കട്ടെ. എന്നാല്‍ കെ സി വേണു ഗോപാലിൻ്റെ കാര്യം എഴുതി കൊടുക്കാതെ ഉന്നയിച്ചതാണ്. അത് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇങ്ങനെയും കാര്യങ്ങള്‍ ഉന്നയിക്കുന്ന എംഎല്‍എമാർ ഉണ്ടന്ന് ഇനി വരുന്നവർ പഠിക്കട്ടെയെന്നും തനിക്കെതിരായ ആരോപണം നീക്കം ചെയ്യേണ്ടന്ന നിലപാടിനോട് ചേർത്ത് വി ഡി സതീശൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !