പാലാ: പൂഞ്ഞാറിലെ വൈദികനെ അക്രമിച്ചത് അത്യന്തം ഗൗരവതരം... ആക്രമണത്തില്‍ BJP മധ്യ മേഖല പ്രസിഡന്റ് N. ഹരി നടുക്കം രേഖപ്പെടുത്തി.
അക്രമം കരുതി കൂട്ടിയത്!! ജനങ്ങളുടെ സ്വൈര്യം കെടുത്തുന്ന ഈരാറ്റുപേട്ട കേന്ദ്രീകരിച്ച ലഹരി മാഫിയയുടെ വിളയാട്ടം അവസാനിപ്പിച്ച് അക്രമികളെ അറസ്റ്റ് ചെയ്യുക: BJP മധ്യ മേഖല പ്രസിഡന്റ് N. ഹരി പ്രസ്താവനയിൽ അറിയിച്ചു.
സംഭവം ഇപ്രകാരം:
പള്ളി വികാരിക്ക് നേരെ നടന്നത് വധ ശ്രമം പൂഞ്ഞാർ സെന്റ് മേരിസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ.തോമസ് ആറ്റുചാലിനെ മർദിച്ചും ബൈക്ക് ഇടിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് പരിക്കുകളോടെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ഒരുകൂട്ടം യുവാക്കൾ പള്ളിമുറ്റത്ത് ബൈക്ക് റൈസിംഗ് നടത്തുന്നതിനിടയിൽ, ആരാധനയ്ക്ക് ശേഷം തുടരാൻ യുവാക്കളോട് അഭ്യർത്ഥിക്കുകയും ഇതിൽ പ്രകോപിതരായ യുവാക്കൾ വികാരിയെ മർദിക്കുകയും വാഹനം ഇടിപ്പിക്കുകയുമായിരുന്നെന്നു പ്രദേശ വാസികൾ പറഞ്ഞു.
മദ്യവും മറ്റു ലഹരി വസ്തുക്കളുമുപയോഗിച്ച് പള്ളി മുറ്റത്തു എത്തിയവരാണ് പിന്നിലെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പള്ളി മുറ്റത്തിട്ട് വികാരിയെ മർദിച്ച സംഭവം ഏറെ ഗൗരവതരമാണെന്നും ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകുമെന്നും പ്രതിഷേധിക്കുമെന്നും വിശ്വാസികൾ അറിയിച്ചു.
BJP മധ്യ മേഖല പ്രസിഡന്റ് N. ഹരി പ്രസ്താവന
പൂഞ്ഞാർ സെൻ്റ് മേരീസ് പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായ ഫാ. തോമസ് ആറ്റുച്ചാലിലിനെ ഈരാറ്റുപേട്ടയിൽ നിന്നും വന്ന ലഹരിക്ക്...
Posted by N Hari BJP on Friday, February 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.