കൊച്ചി: മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണത്തില്‍ സംസ്ഥാന സർക്കാർ ആശങ്കപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി.
സ്വകാര്യ കമ്പിനിയുമായുള്ള കേസില്‍ സംസ്ഥാനം എന്തിനാണ് കോടതിയെ സമീപിച്ചത്. സി.എം.ആർ.എല്ലിന്റെ ഇടപാടുകളില്‍ ശരിയായ അന്വേഷണം നടക്കണമെന്നും കോടതി നിരീക്ഷിച്ചു.കെ.എസ്.ഐ.ഡി.സിയും ഷോണ്‍ ജോർജും നല്കിയ ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി ഈ മാസം 26ന് പരിഗണിക്കാൻ മാറ്റി.
അതേസമയം, എക്സാലോജിക് വിവാദത്തിനു സഭയില്‍ വീണ്ടും വിലക്ക്. നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയത് കോടതിയുടെ പരിഗണനയില്‍ ഉള്ള കാര്യമാണെന്ന് പറഞ്ഞായിരുന്നു. ഇന്ന് രേഖകള്‍ പോരെന്ന് പറഞ്ഞാണ് ആരോപണത്തിന് വിലക്ക്. ആരോപണം മുൻകൂട്ടി എഴുതിക്കൊടുത്തിട്ടും അനുമതി നിഷേധിച്ചെന്ന് മാത്യു കുഴല്നാടൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.