നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ താമസിച്ചുവന്ന രണ്ട് നേപ്പാള്‍ യുവതികളെ ശാന്തിഭവനിലേക്ക് മാറ്റി,,

കൊച്ചി: നെടുമ്പാശേരിയിലെ ഹോട്ടലില്‍ അനധികൃതമായി താമസിച്ചുവന്ന രണ്ട് നേപ്പാള്‍ സ്വദേശികളായ യുവതികളെ റൂറല്‍ ജില്ലാ പോലീസ് ഇടപെട്ട് ശാന്തിഭവനിലേക്ക് മാറ്റി.ശ്രീലങ്ക വഴി ഒമാനിലേക്ക് പോകാൻ എത്തിയതാണ് യുവതികള്‍. ട്രെയില്‍ മാർഗം ഡിസംബർ 25-നാണ് ഇവർ ആലുവയിലെത്തിയത്.

കുറച്ചു ദിവസം കൊച്ചിയിലെ ഹോട്ടലില്‍ തങ്ങി. 31-ന് വിമാനത്താവളത്തിലെത്തി. എമിഗ്രേഷൻ നടത്തിയ പരിശോധനയില്‍ നേപ്പാള്‍ എംബസിയുടെ എൻ.ഒ.സി ഇല്ലാത്തതിനാല്‍ പാസ്പോർട്ടില്‍ സി.ഡബ്ലിയു.ഒ.പി (cancelled with out prejudice) സ്റ്റാമ്പ് പതിച്ച്‌ തിരിച്ചയച്ചു. തുടർന്ന് ഇവർ നെടുമ്പാശേരിയിലെ ഹോട്ടലില്‍ തങ്ങുകയായിരുന്നു.

നേപ്പാള്‍ സ്വദേശികളായ ഏജന്റുമാരാണ് അയച്ചതെന്ന് യുവതികള്‍ പറഞ്ഞു. ഹോട്ടലില്‍ ആദ്യഘട്ടങ്ങളില്‍ ഓണ്‍ലൈനായി ചിലവിനുള്ള പണം അയച്ചു കിട്ടിയിരുന്നതായും നേപ്പാള്‍ സ്വദേശിനികള്‍ പറഞ്ഞു. പിന്നീട് പണം ലഭിച്ചിരുന്നില്ല. ആന്റി ഹ്യൂമണ്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തിലുള്ള സംഘമാണ് പരിശോധന നടത്തി ഇവരെ കണ്ടെത്തിയത്..
സി ബ്രാഞ്ച് ഡിവൈ.എസ്.പി ഗില്‍സണ്‍ മാത്യു, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ അരുണ്‍, സബ് ഇൻസ്പെക്ടർ ബൈജു കുര്യൻ, എ.എസ്.ഐമാരായ ഇഗ്നേഷ്യസ്, എ.വിഡിനി, സി.പി. ഒ.മാരായ ഗായോസ്, ശ്യാമ എന്നിവരാണ് പോലീസ് ടീമിലുണ്ടായിരുന്നത്. അന്വേഷണം വ്യാപിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !