തൃശ്ശൂര്‍: ധനകാര്യ സ്ഥാപനത്തിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധ സമരം. തൃശൂരിലെ ധനകാര്യ സ്ഥാപനമായ ഹിവാൻസിലെ നിക്ഷേപകരാണ് സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധിച്ചത്.
19 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. കോൺഗ്രസ് നേതാവ് സി.എസ് ശ്രീനിവാസനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ഈ സ്ഥാപനം തങ്ങൾ നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ലെന്നാണ് നിക്ഷേപകര്‍ പരാതി ഉന്നയിക്കുന്നത്.സ്ഥാപനത്തിനെതിരെ തൃശ്ശൂരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നിലവിലുണ്ട്. കമ്പനിക്കും എംഡിക്കുമെതിരെ ബഡ്സ് ആക്ട് ചുമത്തി കേസെടുക്കണമെന്നാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്.കോൺഗ്രസ് നേതാവിന്റെ തൃശ്ശൂരിലെ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപകരുടെ സമരം: 19 കോടി തട്ടിപ്പെന്ന് പരാതി
0
തിങ്കളാഴ്ച, ഫെബ്രുവരി 05, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.