ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠനത്തിന് 100 മില്യൺ പൗണ്ട് ചെലവഴിക്കാനൊരുങ്ങി യുകെ

ബ്രിട്ടൻ;ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠനത്തിന് 100 മില്യൺ പൗണ്ട് ചെലവഴിക്കാൻ യുകെ. യുകെയിലുടനീളം ഒമ്പത് എഐ  ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യം.

വിദ്യാഭ്യാസം, നിയമപരിപാലനം, ക്രിയേറ്റീവ് വ്യവസായങ്ങള്‍ എന്നിവയില്‍ എ ഐയുടെ ഉത്തരവാദിത്തപരമായ ഉപയോഗം പരിശോധിക്കുന്ന ഗവേഷണ പ്രോജക്റ്റുകളെ പിന്തുണയ്ക്കുക, സാങ്കേതികവിദ്യയുടെ അപകടസാധ്യതകളും നേട്ടങ്ങളും കൈകാര്യം ചെയ്യുന്നതിന് റെഗുലേറ്റര്‍മാരെ പരിശീലിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കാന്‍ പോകുന്നത്.

പൊതു സേവനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും മികച്ച രീതിയിൽ മാറ്റാനും ക്യാൻസർ, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ സഹായിക്കാനും എഐക്ക് കഴിയുമെന്ന് യുകെ സയൻസ്, ഇന്നൊവേഷൻ, ടെക്‌നോളജി മന്ത്രി മിഷേൽ ഡോണെല്ലൻ പ്രസ്താവിച്ചു.

എഐയുടെ നേട്ടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നവംബറിൽ, യുകെ എഐ  സുരക്ഷയ്ക്കായി ലോകത്തിലെ ആദ്യത്തെ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയും വിഷയത്തിൽ ഒരു ആഗോള ഉച്ചകോടി നടത്തുകയും ചെയ്തിരുന്നു.

ഈ ഉച്ചകോടിയിൽ, സാങ്കേതികവിദ്യയുടെ അപകടസാധ്യതകൾ അംഗീകരിക്കാൻ 25-ലധികം രാജ്യങ്ങൾ ഒപ്പുവച്ചു. ഇതിന് പിന്നാലെയാണ് യുകെയെ ലോക എഐ ഹബ്ബ് ആക്കുക എന്ന ലക്ഷ്യവുമായി യുകെ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

യുകെ സർക്കാരിൻ്റെ പ്രഖ്യാപനത്തെ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ കമ്പനികൾ സ്വാഗതം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !