പത്തനംതിട്ട: സർക്കാർ സ്ഥാപനത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യമായ ജവാനിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിൽ പതിനൊന്നര ലക്ഷം ലീറ്റർ മദ്യത്തിന്റെ വിൽപന നിർത്തിവച്ചു.
തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിൽ നിന്നാണ് ജവാൻ മദ്യം ഉത്പാദിപ്പിക്കുന്നത്.വടക്കൻ പറവൂരിലെ വാണിയക്കാട്ട് ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യത്തിലാണ് മാലിന്യം കണ്ടെത്തിയത്.മദ്യം വാങ്ങിയ ഒരു ഉപഭോക്താവാണ് ഇതു സംബന്ധിച്ച പരാതി എക്സൈസിന് നൽകിയത്. മാലിന്യം കണ്ടെത്തിയ മദ്യം ലാബിൽ പരിശോധിച്ച ശേഷം ബാക്കിയുള്ള മദ്യം വിൽക്കണോ നശിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അധികൃതർ പറഞ്ഞു.ജവാൻ ട്രിപ്പിൾ എക്സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചുകളിലും വാരാപ്പുഴ ഔട്ട്ലെറ്റിലെ 307, 322, 267,328, 312,292, 200, 164,293 ബാച്ചുകളിലുമാണ് മാലിന്യം കണ്ടെത്തിയത്.
ഇതിനെ തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിന് ശേഷമാണ് സാമ്പിൾ ലാബിലേക്ക് അയച്ചത്.എല്ലാ ഔട്ട്ലെറ്റുകളിലും ജവാൻ മദ്യം പരിശോധിച്ചു തുടങ്ങിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.