പാലാ :തലാഖ് ചൊല്ലി വിവാഹമോചനം നേടിയ ഭർത്താവ് മുൻ ഭാര്യയ്ക്ക് 38,97,500 രൂപ നല്‍കണമെന്ന് കാഞ്ഞിരപ്പള്ളി കോടതി.
വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാരിയായ പതാലില്‍ വീട്ടില്‍ ഷാജിയുടെ മകള്‍ അൻവറ പർവീണിനാണ് മുൻ ഭർത്താവ് കാഞ്ഞിരപ്പള്ളി പുതുപ്പറമ്ബില്‍ ഇർഷാദിന്റെ മകൻ തൗഫീഖ് മുഹമ്മദ് നഷ്ടപരിഹാരം നല്‍കേണ്ടത്സംരക്ഷണാവകാശവും വേറിട്ട് താമസിച്ച കാലത്തെ വാടക ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരവും ചേർത്താണ് ഈ തുക.വന്ധ്യംകരിക്കപ്പെട്ടതിനാല്‍ ഗർഭധാരണശേഷി വീണ്ടെടുക്കാനുള്ള പുനർശസ്ത്രക്രിയ നടത്താൻ ആവശ്യമായ രണ്ടര ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് എ. അബ്ദുള്‍റസാഖാണ് വിധി പ്രഖ്യാപിച്ചത്.2013 ജനുവരിയില്‍ ബിരുദവിദ്യാർഥിനി ആയിരിക്കുമ്ബോഴാണ് അൻവറയെ തൗഫീഖ് മുഹമ്മദ് വിവാഹം കഴിച്ചത്. രണ്ടുകുട്ടികള്‍ ജനിച്ചശേഷം പ്രശ്‌നങ്ങള്‍ തുടങ്ങി.
2018-ല്‍ പാലാ കുടുംബക്കോടതിയില്‍ തുടങ്ങിയ വിവാഹമോചനക്കേസ് സുപ്രീംകോടതിവരെ നീണ്ടു. ഇതിനിടെ, തൗഫീഖ് അൻവറയെ തലാഖുചൊല്ലി വിവാഹമോചനം നേടി. പുനർവിവാഹവും കഴിച്ചു.
ഭർത്താവില്‍നിന്ന് അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം തേടി അൻവറ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹർജി നല്‍കി.
അഡ്വ. സി.കെ. വിദ്യാസാഗർ, അക്ഷയ്ഹരി, ടി.ജെ.ജോമോൻ, പ്രശാന്ത് പി.പ്രഭ എന്നിവർ അൻവറയ്ക്കുവേണ്ടി ഹാജരായി. വിവാഹമോചിതയായ മുസ്‌ലിംസ്ത്രീക്ക് ലഭിക്കേണ്ട സംരക്ഷണാവകാശവും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹർജി നിലനില്‍ക്കുമ്ബോള്‍ അൻവറ പുനർവിവാഹിതയായി. അതിനാല്‍ അക്കാലം വരെയുള്ള സംരക്ഷണാവകാശമായി 28,40,00 രൂപ നല്‍കാൻ കോടതി വിധിച്ചു.ഗർഭധാരണശേഷി വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയയ്ക്ക് രണ്ടരലക്ഷവും ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് അഞ്ചുലക്ഷവും അനുവദിച്ചു.
ഭർത്താവും ഭർത്തൃപിതാവും ചേർന്ന് വീട്ടില്‍നിന്ന് പുറത്താക്കിയതിനാല്‍ വാടക വീട്ടില്‍ താമസിച്ചകാലത്തെ വാടകയിനത്തില്‍ 2,17,500 രൂപയും ഉള്‍പ്പെടെയാണ് 39 ലക്ഷം രൂപ വിധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.