വാഷിങ്ടണ്‍: ഗാസയിലെ യുദ്ധത്തില്‍ പ്രതിഷേധിച്ച് യു.എസ്. വ്യോമസേനാംഗം വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കി.
ടെക്സാസിലെ സാന്‍ അന്റോണിയോ സ്വദേശിയായ ആരോണ്‍ ബുഷ്നല്‍ എന്ന 25-കാരനാണ് തീകൊളുത്തി സ്വയം ജീവനൊടുക്കിയത്.'പലസ്തീനെ സ്വതന്ത്രമാക്കുക' എന്ന് വിളിച്ചുപറയുന്നതിന്റെ ദൃശ്യം ചിത്രീകരിച്ച ശേഷമാണ് ഇയാള്‍ സ്വയം തീകൊളുത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഇസ്രയേല്‍ എംബസിക്കടുത്ത് എത്തിയ ആരോണ്‍ തന്റെ പ്രതിഷേധം ലൈവ് സ്ട്രീം ചെയ്തു.തീ ദേഹത്ത് ആളിപടരുമ്പോഴും 'വംശഹത്യയില്‍ ഞാന്‍ പങ്കാളിയാവില്ലെന്നും, അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും' ആരോണ്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
'പലസ്തീനെ സ്വന്ത്രമാക്കുക' എന്ന് ഇയാള്‍ തുടര്‍ച്ചയായി വിളിച്ചുപറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.അഗ്നിരക്ഷാസംഘം എത്തുന്നതിന് മുമ്പേ തന്നെ യു.എസ്. സീക്രട്ട് സര്‍വീസ് തീയണച്ചിരുന്നു.
ഗുരുതരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.