മാനന്തവാടി: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
പയ്യമ്പള്ളി ചാലിഗദ്ദപനച്ചിയില്‍ അജി (47) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍. വനപാലകര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നു.
തണ്ണീർ കൊമ്പന്റെ ഭീഷണി താൽകാലികമായി അവസാനിച്ചു എങ്കിലും വന്യ മൃഗങ്ങളുടെ നിരന്തര ആക്രമണം ജില്ലയിലെ ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുകയാണ്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.