ദില്ലി: പ്രതിഷേധങ്ങള്‍ ഇന്ത്യയില്‍ പുതിയ കാര്യമല്ല. കര്‍ഷകരുടേത് അടക്കം നിരവധി സമരങ്ങള്‍ക്ക് ഇന്നും രാജ്യതലസ്ഥാനമായ ദില്ലി വേദിയാണ്. ഇതിനിടെയാണ് 2022 ല്‍ കര്‍ണാടകയില്‍ നടന്ന ഒരു പ്രതിഷേധ മാര്‍ച്ചിന്‍റെ കേസ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്.
കേസില്‍ വാദം കേള്‍ക്കവെ രാഷ്ട്രീയക്കാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളുടെ നിയമ സാധുതയെ കുറിച്ച് സുപ്രീം കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഏറെ ശ്രദ്ധേയമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ട കേസിനിടെയായിരുന്നു സുപ്രിം കോടതിയുടെ ചോദ്യം. സാധാരണകാരനായ ഒരു പൗരനാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയിരുന്നെങ്കിൽ എന്തുചെയ്യും? ആ സാഹചര്യത്തിലും ക്രിമിനൽ കേസ് തള്ളിക്കളയുമോ?" കേസ് വിചാരണയ്ക്കായി എടുത്തപ്പോള്‍ ജസ്റ്റിസ് പ്രശാന്ത് കുമാർ ചോദിച്ചു. 2022ൽ അന്നത്തെ ബിജെപി മന്ത്രിസഭയിലെ ഗ്രാമവികസന മന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ, ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് നേതാക്കളും നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ സംഘര്‍ഷം സംബന്ധിച്ച കേസിനിടെയായിരുന്നു ജസ്റ്റിസ് പ്രശാന്ത് കുമാറിന്‍റെ ചോദ്യം. പ്രതിഷേധവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും കോടതിഅറിയിച്ചു.2022 ല്‍ സംസ്ഥാനത്ത് നടന്ന ഒരു പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷം സംബന്ധിച്ച കേസായിരുന്നു കോടതിക്ക് മുന്നില്‍. സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളെ തുടർന്ന് മന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.
കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിയായിരുന്ന കെഎസ് ഈശ്വരപ്പയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി പാര്‍ട്ടി അംഗവും കരാറുകാരനുമായ സന്തോഷ് പാട്ടീലിനെ 2022 ഏപ്രിൽ 12 ന് ഉഡുപ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.