റിയാദ്: സുരക്ഷ നിരീക്ഷണ ക്യാമറ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് 20,000 റിയാൽ പിഴ. ക്യാമറകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമ വ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്.
ഇത് സാമ്പത്തിക പിഴക്ക് കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ നിരീക്ഷണ ക്യാമറ റെക്കോർഡിങുകൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിയമലംഘനമാണ്.
ഇതിന് 20,000 റിയാൽ പിഴയുണ്ടാകും. ശിക്ഷാവിധി തീരുമാനം വിജ്ഞാപനം ചെയ്ത തീയതി മുതൽ 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അതിനെതിരെ പരാതി നൽകാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.