ഏകദേശം 375 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്രത്തിൽ യഥേഷ്ടം വിഹരിച്ചിരുന്ന ഒരു പുരാതന മത്സ്യം ഉണ്ടായിരുന്നു. കാഴ്ചയിൽ നാം ഇന്ന് കാണുന്ന മീനുകളിൽ നിന്നും അൽപ്പം വ്യത്യസ്തമായിരുന്നു അതിന്റെ രൂപം. ആ രൂപഘടനയെക്കുറിച്ചള്ള പഠനത്തിലായിരുന്നു ഗവേഷകർ കഴിഞ്ഞ കുറച്ച് കാലങ്ങളായി.
ഏലിയാനകാന്തസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ വായയുടെ ഭാഗത്തു നിന്നും പുറത്തേക്ക് നീണ്ട് നിന്നിരുന്ന ഒരു ഭാഗമായിരുന്നു ഗവേഷകരെ വലച്ചിരുന്നത്. ഇപ്പോഴിതാ റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് വടിവാൾ പോലെ നീണ്ട ഈ ഭാഗം മത്സ്യത്തിന്റെ കീഴ്ച്ചുണ്ടാണെന്നാണ്.
1957 -ൽ പോളണ്ടിൽ വച്ചാണ് ഈ മീനിന്റെ ഫോസിൽ ആദ്യമായി ഗവേഷകർ കുഴിച്ചെടുത്തത്. എന്നാൽ, അന്ന് ഈ മീനിന്റെ വായയുടെ ഭാഗത്തു നിന്നും ഒരു വടിവാളിന്റെ ആകൃതിയിൽ നീണ്ടുനിൽക്കുന്ന ഭാഗം എന്താണെന്ന് ഗവേഷകർക്ക് പിടികിട്ടിയിരുന്നില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇതേകുറിച്ചുള്ള പഠനത്തിലായിരുന്നു ഗവേഷകസംഘം.
എന്നാൽ ഇപ്പോൾ പുതിയ ഗവേഷണത്തിലാണ്, സംഗതി മറ്റൊന്നുമല്ല ഏലിയാനകാന്തസ് എന്ന ഈ മത്സ്യത്തിന്റെ കീഴ്ച്ചുണ്ടാണന്ന് ഗവേഷകർ കണ്ടെത്തിയത്. അന്യഗ്രഹജീവികളുടെ ഇംഗ്ലീഷ് വാക്കായ ഏലിയനിൽ നിന്നാണ് ഏലിയാനകാന്തസ് എന്ന പേര് ഈ മീനിനു വന്നത്.
പ്ലാക്കോഡേം എന്ന ഇനത്തിൽപെട്ട മത്സ്യങ്ങളാണ് ഇവ. കവചമുള്ള മീനുകളെ പറയുന്ന പേരാണ് പ്ലാക്കോഡേം. ഇന്നത്തെ സ്വോഡ്ഫിഷുമായി ചെറിയ രൂപസാദൃശ്യം ഇവ പുലർത്തിയിരുന്നെന്നാണ് ഗവേഷകർ പറയുന്നത്. സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് സർവകലാശാലയിലെ പാലിയന്റോളജിസ്റ്റായ മെലീന ജോബിൻസന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഇപ്പോഴത്തെ ഈ കണ്ടത്തലിന് പിന്നിൽ.
ഭൗമചരിത്രത്തിലെ ഡെവോണിയൻ എന്ന കാലയളവിലാണ് ഈ മത്സ്യം ജീവിച്ചിരുന്നത്. പോളണ്ടിൽ ഇതിന്റെ ഫോസിൽ ആദ്യമായി കണ്ടെത്തിയ ശേഷം പല ഫോസിലുകൾ മധ്യ പോളണ്ടിലും മൊറോക്കോയിലുമായി കണ്ടെത്തിയിരുന്നു.


.jpeg)
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.