കോഴിക്കോട്: ഗോഡ്സയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവനെതിരേ നടപടി ആവശ്യപ്പെട്ട് എൻ.ഐ.ടി.യിലേക്ക് ഡി.വൈ.എഫ്.ഐ.നടത്തിയ മാർച്ചിനുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവർത്തകർ ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.അതേസമയം, ഷൈജ ആണ്ടവനെതിരേ നടപടി സ്വീകരിക്കുന്നതുവരെ ഡി.വൈ.എഫ്.ഐ. പ്രക്ഷോഭം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. എൻ.ഐ.ടി.യില്‍ സംഘപരിവാറിന്റെ ഏജൻസി പണിയെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും വസീഫ് കൂട്ടിച്ചേർത്തു.സംഘപരിവാറിന്റെ ഏജൻസിപണിയെടുക്കാൻ അനുവദിക്കില്ല; NIT-യിലേക്ക് ഡി.വൈ.എഫ്.ഐ. മാര്‍ച്ച്, നടപടി സ്വീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരും,,
0
ബുധനാഴ്ച, ഫെബ്രുവരി 07, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.