ആലപ്പുഴയില്‍ ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവിന്റെ അമ്മയ്ക്ക് 7 വർഷം തടവും, 50,000 രൂപ പിഴയും വിധിച്ച് കോടതി.കേസില്‍ ഭർത്താവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.
ചേർത്തല നഗരസഭ 30-ാം വാർഡില്‍ കുറ്റിപ്പുറത്ത് ചിറ വീട്ടില്‍ കുഞ്ഞുമോൻ - നജ്മ ദമ്പതികളുടെ മകള്‍ തസ്നി (22) യാണ് തണ്ണീർമുക്കം വാരണത്തെ ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. 2018 ലാണ് കേസിനാസ്പദമായ സംഭവം. കോടതി തണ്ണീർമുക്കം വാരണം പുത്തേഴത്ത് വെളിയില്‍ ഷാജിയുടെ ഭാര്യ ഐഷയാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. മുഹമ്മ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ഭവീനനാഥ് ആണ് വിധി പറഞ്ഞത്. ഐഷയെ കോടതി വിധിയെ തുടർന്ന് മാവേലിക്കര വനിതാ ജയിലിലേയ്ക്ക് മാറ്റി.ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസ്; ഭര്‍ത്താവിന്റെ അമ്മയ്ക്ക് 7 വര്‍ഷം തടവും, 50,000 രൂപ പിഴയും
0
വെള്ളിയാഴ്ച, ഫെബ്രുവരി 09, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.