ബംഗാൾ: തൃണമൂൽ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ടിഎംസി നേതാവ് സത്യേൻ ചൗധരിയാണ് മരിച്ചത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
സത്യേൻ തന്റെ ചില അടുത്ത സഹായികളോടൊപ്പം ബഹരംപൂരിലെ ഭകുരി ഇന്റർസെക്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ഉയരം കൂടിയ കെട്ടിടം പരിശോധിക്കുന്നതിനിടെ രണ്ട് ബൈക്കുകളിലായി എത്തിയ മൂന്ന് അജ്ഞാത തോക്കുധാരികൾ ടിഎംസി നേതാവിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഞായറാഴ്ച ബംഗാളിലെ ബഹരാംപുരിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്.
വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാർ ചൗധരിയെ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ അടുപ്പക്കാരനായ സത്യേൻ ചൗധരി നിലവിൽ ടിഎംസിയിൽ പ്രവർത്തിച്ച് വരികയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മും കോണ്‍ഗ്രസുമാണെന്ന് തൃണമൂല്‍ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.