ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം നേതാവ് ഗിരീഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിഎംഎസുകാരായ 7 പ്രതികൾക്ക് 11 വർഷവും 6 മാസവും തടവ് ശിക്ഷ. സംഭവം നടന്ന് പത്തു വർഷങ്ങൾക്കുശേഷം ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2013 ഫെബ്രുവരി 12നായിരുന്നു സംഭവം. സിപിഎം കളർകോട് ലോക്കൽ കമ്മിറ്റി അംഗം ഗിരീഷ് കുമാറിനെയാണ് വധിക്കാൻ ശ്രമിച്ചത്. ആലപ്പുഴ ബൈപ്പാസിന് സമീപത്തുവെച്ച് ഗിരീഷ് കുമാറിനെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ശരീരത്താകെ 29 വെട്ടുകളും, ഇടതു കൈയ്യും കാൽപാദവും അറ്റനിലയിലായിരുന്നു. മരിച്ചെന്നു കരുതി പ്രതികൾ ഉപേക്ഷിച്ചു പോവുകയായിരുന്നു.ഷാജി, ഉണ്ണി(അഖിൽ), ചെറുകാപ്പൻ, അജയൻ (കരടി), മങ്കി മഹേഷ്, ശ്യാംകുട്ടൻ, ഉണ്ണി എന്നിവരാണ് കേസിലെ പ്രതികൾ.
ആലപ്പുഴ ഇരവുകാട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതിനെതിരെ ഡിവൈഎഫ്ഐ, സിപിഎം നേതൃത്വത്തിൽ 2013 ൽ ക്യാംപെയിൻ നടത്തിയിരുന്നു.
ക്യാംപെയിന്റെ ഭാഗമായി സ്ഥലത്തെ ക്വട്ടേഷൻ, മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിലുള്ള പ്രതികാരമാണ് ഗിരീഷ് കുമാറിനു നേരെയുള്ള വധശ്രമം എന്നാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.